2011 നവംബർ 22, ചൊവ്വാഴ്ച

താപസന്‍

കൂരിരുള്‍ കാവിന്റെ മായതന്‍ മേട്ടില്‍
കരളിലെ മോഹങ്ങള്‍ പങ്കുവെച്ചു...
മധുരമായി പാടുന്ന മലര്‍ക്കിളിയിണതന്‍ 
നോവിന്‍റെ രാഗങ്ങള്‍ പങ്കുവെച്ചു...
കാര്‍മുഖിലാടുന്ന സന്ധ്യതന്‍ നേരുകള്‍ 
നിഴല്‍കേളികളില്‍ മായവത് നോക്കിനിന്നു...
കരിനിഴല്‍പ്പാടങ്ങള്‍ തെളിക്കുമാ തേരിതില്‍ 
യാത്ര പോകുന്നു സത്ത്യമാം ദീപ നാളങ്ങളും...
ഇരുളിലൂടെകനായി തിരയുന്നു ഞാന്‍ 
പാടിപ്പറന്നൊരു പൈങ്കിളിയെ...
കാണാന ശീലുകള്‍ കരിമ്പട്ടുപുതപ്പിച്ചു 
മോഹഭംഗങ്ങള്‍ കൊണ്ടൊരു ജെടയും തീര്‍ത്തു...
ഓര്‍മ്മകള്‍ കെട്ടിയ രുദ്രാക്ഷമേന്തിയ 
നിര്‍ജീവ താപസന്‍ ഞാനിന്ന്...
പൊയ്മുഖം നിറഞൊരീ പാരിന് ചുറ്റും 
സ്നേഹമെന്ന മന്ത്രവുമായി അലഞ്ഞിടുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ